പ്രകൃതിയോടിണങ്ങി ജീവിക്കൂ എന്ന് ആഹ്വാനം ചെയ്ത് മരങ്ങളെ കെട്ടിപ്പിടിച്ച് മരയ്ക്കവിതകളെഴുതുന്ന ചില മരക്കഴുതകളുണ്ട്. ഒരു കാട്ട് പോത്ത് പ്രകൃതിയോടിണങ്ങി ജീവിച്ചു കളയാം ശിഷ്ടകാലം എന്ന ഇന്റലക്ച്വൽ പൊസിഷനെടുത്തല്ല വനവൃക്ഷച്ഛായയിൽ അയവിറക്കി സ്വസ്ഥമായിരിക്കുന്നത്. പ്രകൃതിവാദം ഫലത്തിൽ അന്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞ ഒരു സ്പീഷീസിന്റെ മോങ്ങലാണ്
ഒരുത്തനുമവളെ പ്രണയപൂർവ്വം നോക്കിയില്ലെന്നല്ല. കണ്ടതേയില്ല. തിരക്കുള്ള തെരുവുകളിലവൾ നടക്കുമ്പോഴെല്ലാം അസാധ്യതയിൽ നിന്ന് അസ്പൃശ്യതയുടെ പാതയുണ്ടായി വന്നു. ഒരുത്തനുമവളെ ചൂഴ്ന്നു നോക്കിയില്ല. ആൾക്കടലിലും കുരുത്തം കെട്ട ഒരു പെൺപിടിയനുമവളുടെ നെഞ്ചിൽ കയ്യമർത്തിയില്ല. ചൈനയിലെ മുഴുവനാണുങ്ങളും അവളോട് അൽഭുതപ്പെടുത്തുംവിധം മര്യാദ ചൊരിഞ്ഞു.
ഒറ്റയ്ക്കായി മടുത്ത 'സമയ'ത്തിനു കോട്ടുവാ വന്നുറങ്ങിത്തൂങ്ങി ഏതെങ്കിലും പാതയോര മരത്തിലിടിച്ച് നിശ്ചലമാകുമെന്ന് തോന്നുമ്പോൾ മാത്രം ദൈവം പറഞ്ഞു വിടുന്ന ഒറ്റയൊറ്റ ചരക്കു ലോറികളെ വശീകരിക്കുന്ന, മുളകുപാടത്തിനു മുഖപ്പെട്ടു നിൽക്കുന്ന ആ മധുശാല.
കമ്യൂണിസ്റ്റു പാർട്ടിയുടെ ഏക പാർട്ടി സ്വേച്ഛാധിപത്യത്തെക്കുറിച്ച് പ്രവചനാത്മകമായി അദ്ധേഹം പറഞ്ഞത് 'ഒറ്റച്ചക്രം മാത്രമുള്ള വാഹനം അതിന്റെ കേന്ദ്രീകൃത ഘടനയുടെ ആനുകൂല്യം കാരണം വേഗത്തിലും ദൂരത്തിലും മറ്റെല്ലാത്തിനെയും അതിശയിക്കും, പക്ഷേ യാത്രികർ ഒരിക്കലും ആഹ്ലാദവാൻമാരാകില്ല' എന്നാണ്.